Jul 24, 2010

പുസ്തകത്തില്‍ രക്ത തുള്ളികള്‍ ഇല്ല: സച്ചിന്‍

apwss_: Xs¶¡pdn¨pÅ ]pkvXI¯n cà¯pÅnIfpWvsS¶ hmÀ¯ k¨n³ sX³Up¡À \ntj[n¨p. kw`hs¯¡pdn¨v Hcp tZiob am[yat¯mSv {]XnIcn¡pIbmbncp¶p At±lw. C¯cw {`m´amb {]hÀ¯nIfn Xm³ CSs]SnÃ. ]pkvXIw Xsâ BßIYbÃ. Xsâ Nn{X§Ä am{XaS§nb Hcp {]kn²oIcWamWXv. adn¨pÅ {]NcW§Ä sXämsW¶pw At±lw ]dªp.
Xsâ ]pkvXIs¯¡pdn¨v C¯c¯n hmÀ¯IÄ ]pd¯p h¶Xv FhnsS \n¶msW¶v AdnbnÃ. {In¡äv PohnX¯nsâ BZy Imew apX Ct¸mÄ hscbpÅ Nn{X§fmWv ]pkvXI¯nsâ DÅS¡w. ]pkvXI¯n\v 40 Intem `mcw hcpsa¶v {]km[IÀ AhImis¸Sp¶pWvSv. e¦bvs¡XntcbpÅ BZy sSÌn\nSbnemWv hmÀ¯ Xsâ {i²bnÂs]«sX¶pw At±lw Iq«nt¨À¯p.
t\cs¯ ]pkvXIw k¨nsâ BßIYbmsW¶pw cà¯pÅnIÄ D]tbmKn¨v At±lw ]pkvXI¯n H¸n«n«pWvsS¶pw hmÀ¯IÄ ]pd¯ph¶ncp¶p. ap³Iq«n Bhiys¸« Ipd¨p t]À¡v am{Xta ]pkvXIw e`n¡q F¶pw dnt¸mÀ«pIfpWvSmbncp¶p.
ദിപിക 24/07/2010

Jul 20, 2010

ഒരു തുള്ളി ചോരയ്ക്ക് 75000 ഡോളര്‍! (ഇന്ത്യയിലെ ഏറ്റവും വിലയേറിയ രക്തം)

ആത്മകഥയ്ക്ക് സച്ചിന്റെ രക്തം കൊണ്ട് കയ്യൊപ്പ്‌
ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആത്മകഥയായ 'തെണ്ടുല്‍ക്കര്‍ ഒപ്പസിന്' താരത്തിന്റെ രക്തം കൊണ്ടുള്ള കയ്യൊപ്പ്. ആത്മകഥയുടെ പ്രത്യേക പതിപ്പിലാണ് രക്തം ഉപയോഗിച്ച് കയ്യൊപ്പ് ചേര്‍ക്കുന്നത്. 852 പേജുള്ള പുസ്തകത്തിന്റെ മുന്‍കൂട്ടി ബുക്ക് ചെയ്ത 10 കോപ്പികളില്‍ മാത്രമായിരിക്കും രക്തം കൊണ്ടുള്ള കയ്യൊപ്പുണ്ടാകുക.

സ്വര്‍ണ താളോടുകൂടിയ ഈ പുസ്തകം വിറ്റുപോയത് 75,000 ഡോളര്‍(35 ലക്ഷം രൂപ) തുകയ്ക്കാണ്. സച്ചിന്റെ രക്തവും പേപ്പര്‍ പള്‍പ്പും ചേര്‍ന്ന് ചുവന്ന ഡിസൈനിലുള്ള കയ്യൊപ്പോടു കൂടിയ ഒരു ചുവന്ന പേജാകും പുസ്തകത്തിലുണ്ടാവുക. സച്ചിന്റെ രക്തം തന്നെ ഒരു പേജില്‍ കാണാനാകുമെന്ന് പ്രസാധകരായ ക്രാക്കണ്‍ മീഡിയ സി.ഇ.ഒ കാള്‍ ഫ്ലര്‍ അറിയിച്ചു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അരങ്ങേറുന്ന ലോകകപ്പ് ക്രിക്കറ്റിനോട് അനുബന്ധിച്ച് 2011 ഫിബ്രവരിയില്‍ പുസ്തകം പുറത്തിറക്കാനാണ് പ്രസാധകര്‍ നിശ്ചയിച്ചിരിക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്തതനുസരിച്ച് ആദ്യം പുറത്തിറക്കുന്ന 10 കോപ്പുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം സച്ചിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷന് മുംബൈയില്‍ സ്‌കൂള്‍ നിര്‍മ്മിക്കാനായി നല്‍കും.

കെട്ടിലും മട്ടിലും അത്ര തിളക്കമില്ലാത്ത സാധാരണ പതിപ്പും പ്രസാധകര്‍ പുറത്തിറക്കും. ഇതിന് 94,000 ത്തിനും 1,41,000 രൂപയ്ക്കുമിടയിലായിരിക്കും വില. ലിറ്റില്‍ മാസ്റ്ററുടെ കുടുംബത്തിന്റെ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത അപൂര്‍വ ചിത്രങ്ങളും അദ്ദേഹത്തിന്റെ കരിയറിനെക്കുറിച്ചുള്ള ചിന്തകളും അടങ്ങുന്നതായിരിക്കും ആത്മകഥ. തിരഞ്ഞെടുത്ത 1000 കോപ്പികളില്‍ സച്ചിന്റെ ഒപ്പുമുണ്ടാകും
മാതൃഭൂമി 20/07/2010

Jul 19, 2010

ഇല്ലാതത കണ്ടല്‍ പാര്‍ക്ക് മുഖ്യമന്ത്രി പൂട്ടിച്ചു.


പാപ്പിനിശ്ശേരിയില്‍ കണ്ടല്‍പാര്‍ക്കില്ലന്ന് പി.ശശി

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ കണ്ടല്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ശശി. കണ്ടല്‍ പാര്‍ക്കല്ല, കണ്ടല്‍ ചെടികളുടെ സംരക്ഷണവും ചെടികള്‍ വെച്ചുപിടിപ്പിക്കാനുമുള്ള ശ്രമമാണ് സഹകരമസംഘം പ്രവര്‍ത്തകര്‍ അവിടെ ചെയ്യുന്നത്.

കണ്ടല്‍ നടാന്‍ ആരുടെയും അനുമതി വേണ്ട. ഏതെങ്കിലും മേഖലയില്‍ നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടുകയും തിരുത്തുകയുമാണ് വേണ്ടെതെന്നും ശശി പറഞ്ഞു
Mathrubhumi 19/7/2010

കണ്ടല്‍പാര്‍ക്ക് നിര്‍ത്തിവെക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ പാര്‍ക്ക് അടച്ചു പൂട്ടാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു. കണ്ടല്‍പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനുള്ള കേന്ദ്രനിര്‍ദ്ദേശം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്‌പീക്കര്‍ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയത്.

പാര്‍ക്കിനെക്കുറിച്ച് പഠിക്കാന്‍ കോസ്റ്റല്‍ മാനേജ്‌മെന്റ് റെഗുലേറ്ററി അതോറിറ്റിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഈ സമിതി രണ്ടു ദിവസത്തിനകം പാര്‍ക്ക് സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കണ്ടല്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി വയ്ക്കാന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടത്. കണ്ടല്‍ തീം പാര്‍ക്ക് തീരദേശ നിയന്ത്രണ മേഖലാ നിയമം ലംഘിക്കുന്നതാണെന്നാരോപിച്ചായിരുന്നു ഇത്.
Madhyamam 19/07/10


കണ്ടല്‍പാര്‍ക്ക് അടച്ചു

കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ വിവാദമായ കണ്ടല്‍പാര്‍ക്ക് അടച്ചുപൂട്ടി. പരിസ്ഥിതി നിയമം ലംഘിച്ചു എന്ന കാരണത്താല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്ക് അടച്ചത്. ഇതുസംബന്ധിച്ച കണ്ണൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം തിങ്കളാഴ്ച വൈകിട്ടോടെയാണ് പാര്‍ക്കിന്റെ ഉടമകളായ ഇക്കോ ടൂറിസം സൊസൈറ്റിക്ക് കൈമാറിയത്. സ്ഥലം സന്ദര്‍ശിച്ച് ഉത്തരവ് നടപ്പിലായി എന്ന് ഉറപ്പുവരുത്താന്‍ തഹസില്‍ദാറോട് കളക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് പാര്‍ക്കിന്റെ ഉടമകളായ സൊസൈറ്റിക്ക് തഹസില്‍ദാര്‍ നേരിട്ടെത്തി നോട്ടീസ് കൈമാറിശേഷം പൂട്ടി സീല്‍ ചെയ്തു. പാര്‍ക്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.

പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ക്ക് കൈമാറിയതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ രാവിലെ നിയമസഭയെ അറിയിച്ചിരുന്നു. പാര്‍ക്ക് അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാര്‍ക്കിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിഗദ്ധസമിതി രണ്ടു ദിവസത്തിനുള്ളില്‍ പാര്‍ക്ക് സന്ദര്‍ശിക്കുമെന്നും അവര്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു.

പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ വീടുണ്ടാക്കുമ്പോള്‍ തീരദേശ ലപരിപാലന നിയമം ഉയര്‍ത്തിക്കൊണ്ടുവന്ന് തടസ്സം നില്‍ക്കുന്ന
സര്‍ക്കാര്‍ സി.പി.എമ്മിന്റെ നിയമം ലംഘിച്ചുകൊണ്ടുള്ള പാര്‍ക്കിന് അനുമതി നല്‍കിയത് നാണക്കേടാണന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കീഴിലുള്ള പരിസ്ഥിതി വകുപ്പ് പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയതാണന്നും എല്ലാ കാര്യത്തിലും പരസിഥിതിവാദം ഉയര്‍ത്തിക്കൊണ്ടു വരുന്ന വനം മന്ത്രി ബിനോയ് വിശ്വം ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

കണ്ടല്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടത്. കണ്ടല്‍ തീം പാര്‍ക്ക് തീരദേശ നിയന്ത്രണ മേഖലാ നിയമം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കെ.സുധാകരന്‍ എം.പി.യാണ് ഏപ്രിലില്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് പരാതി നല്‍കിയത്. തുടര്‍ന്ന് ബാംഗ്ലൂരിലെ റീജ്യണല്‍ ഓഫീസിലെ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററില്‍നിന്ന് മന്ത്രാലയം റിപ്പോര്‍ട്ട് തേടി. ശാസ്ത്രജ്ഞയായ ഡോ. എസ്.കെ.സുസര്‍ലയാണ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കണ്ടല്‍പാര്‍ക്ക് നിര്‍മാണം ആ മേഖലയില്‍ ഏല്പിച്ച പാരിസ്ഥിതിക ആഘാതം കണ്ടെത്തുന്നതിനായി വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ ഏഴംഗ സമിതിയെ നിയമിച്ചത്.

കേരള തീരദേശ മേഖലാ മാനേജ്‌മെന്‍റ് അതോറിട്ടി അംഗം ഡോ. ബി. മധുസൂദന കുറുപ്പ്, തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (സെസ്സ്) ശാസ്ത്രജ്ഞന്മാരായ ഡോ. കെ.വി. തോമസ്, ഡോ. സി.എന്‍. മോഹനന്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്‍റ് ജോയിന്‍റ് ഡയറക്ടര്‍ ഡോ. കമലാക്ഷന്‍ കോക്കല്‍, ഇവിടത്തെ തന്നെ ശാസ്ത്രജ്ഞന്‍ ഡോ. പി. ഹരിനാരായണന്‍, കോഴിക്കോട്ടെ സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്‍റ് ആന്‍ഡ് മാനേജ്‌മെന്‍റിലെ ശാസ്ത്രജ്ഞന്‍ ഡോ. സി. സുഷാന്ത്, വനം വകുപ്പിന്റെ പ്രതിനിധി എന്നിവരാണ് സമിതിയിലുള്ളത്.

സി.പി.എം നിയന്ത്രണത്തിലുള്ള പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയാണ് കണ്ടല്‍ തീം പാര്‍ക്ക് നിര്‍മിച്ചത്. കണ്ടല്‍ സംരക്ഷണത്തിനായാണ് പാര്‍ക്ക് പണിതതെന്നാണ് സൊസൈറ്റി അവകാശപ്പെടുന്നത്. കണ്ടല്‍ സംരക്ഷണമെന്ന പേരില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനം കണ്ടല്‍ച്ചെടികളെ എത്രത്തോളം ദോഷകരമായി ബാധിച്ചുവെന്ന പഠനമാണ് ഏഴംഗ സംഘം നടത്തുക.
Mathrubhumi 19/07/10

Jul 15, 2010

ഒടുവില്‍ രുപയ്ക്കു ചിഹ്നമായി!

ന്യൂഡല്‍ഹി: രൂപയ്ക്ക് ഇനി ചിഹ്നവും. വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് രൂപയുടെ ചിഹ്നം അംഗീകരിച്ചത്. ഹിന്ദി അക്ഷരമാലയിലെ 'ര' യ്ക്ക് കുറുകെ ഒരു വരയോടു കൂടിയതാണ് ചിഹ്നം. കേന്ദ്ര മന്ത്രി അംബിക സോണി വാര്‍ത്താ സമ്മേളനത്തിലാണ് ചിഹ്നം പുറത്ത് വിട്ടത്. ഡോളറിനും പൗണ്ടിനുമെന്ന പോലെ രൂപയ്ക്കും പ്രത്യേക ചിഹ്നനമെന്ന ആശയം ഇതോടെ യാഥാര്‍ഥ്യമായി.

രുപയെ ഇതു വരെ ഇംഗ്ലീഷ് അക്ഷരങ്ങളായ ആര്‍.എസ്, ആര്‍ ഇ, ഐ.എന്‍.ആര്‍ എന്നീ വിവിധ ഇംഗ്ലീഷ് ചരുക്കെഴുത്തിലൂടെയാണ് സുചിപ്പിച്ചിരുന്നത്. എന്നാല്‍, ഇനി മുതല്‍ രാജ്യാന്തര നാണ്യ വിപണികളിലടക്കം രൂപയെ സൂചിപ്പിക്കാന്‍ പുതിയ ചിഹ്നമായിരിക്കും ഉപയോഗിക്കുക.

രൂപയ്ക്ക് പുതിയ ചിഹ്നം തീരുമാനിക്കുന്നതിനായി ലഭിച്ച നൂറോളം ചിഹ്നങ്ങളില്‍ നിന്നും ഐ.ഐ.ടി വിദ്യാര്‍ഥിയായ ഉദയ കുമാര്‍ സമര്‍പ്പിച്ച ചിഹ്നമാണ് അഞ്ച് അംഗങ്ങള്‍ അടങ്ങിയ ജുറി തിരഞ്ഞെടുത്തത്. ഉദയ്കുമാറിന്റെ ചിഹ്നം തിരഞ്ഞെടുത്തതോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 2.5 ലക്ഷം രൂപയും അദ്ദേഹത്തിന് ലഭിക്കും. രാജ്യത്ത് ആറ് മാസത്തിനുള്ളിലും ആഗോളതലത്തില്‍ രണ്ട് വര്‍ഷത്തിനകവും ചിഹ്നം പ്രാബല്യത്തിലാകും

അവസാന ഘട്ട തിരഞ്ഞെടുപ്പിനെത്തിയ ചിഹ്നങ്ങളില്‍ കേരളീയനായ ഷിബിന്‍ കെ.കെ ഡിസൈന്‍ ചെയ്ത ചിഹ്നവും ഇടം പിടിച്ചിരുന്നു.
മാതൃഭൂമി 15/07/2010

Jul 10, 2010

ബാലവേല

മാപ്പര്‍ഹിക്കാത്ത അപരാധം (ഒരു ഹര്‍ത്താല്‍ ദുരന്തം)

ഹര്‍ത്താല്‍ദിനത്തില്‍, ഗള്‍ഫ് വ്യവസായിയും പെരിങ്ങമ്മല സ്വദേശിയുമായ പ്രസാദ്പണിക്കര്‍ക്കും കുടുംബത്തിനും നേരിട്ട അനുഭവം, സാംസ്‌കാരികകേരളത്തിനാകെ അപമാനമുണ്ടാക്കുന്നതാണ്. ഇവര്‍ സഞ്ചരിച്ച കാറും എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയുടെ കാറും സംഘര്‍ഷംഭയന്ന് വിതുര പോലീസ്‌സ്റ്റേഷനിലെത്തിയതിനെത്തുടര്‍ന്ന് ഈ കുടുംബത്തിന് രണ്ടരമണിക്കൂറിലേ റെ മാനസികവിഷമവും അപമാനവും സഹിക്കേണ്ടിവന്നു. എം.എല്‍.എയെ സ്ത്രീക്കൊപ്പം പിടികൂടിയെന്ന വാര്‍ ത്ത പ്രചരിപ്പിച്ച് സ്റ്റേഷനില്‍ തിങ്ങിക്കൂടി അവരെ അവഹേളിച്ചവര്‍ മാപ്പര്‍ഹിക്കാത്ത അപരാധമാണ് ചെയ്തത്. വസ്തുതകള്‍ മനസ്സിലാക്കാനുള്ള ക്ഷമയോ അല്പം കാരുണ്യമോ കാണിക്കാത്ത ഇത്തരക്കാര്‍ വാസ്തവത്തില്‍ ഭീരുത്വത്തിന്റെയും കാപട്യത്തിന്റെയും പ്രതീകങ്ങളാണ്. സഹിഷ്ണുതയ്ക്കും സഹാനുഭൂതിക്കും കേള്‍വികേട്ട കൊച്ചുകേരളത്തിലെ മണല്‍ത്തരികള്‍പോലും ഇവരെ ഓര്‍ത്ത് ലജ്ജിക്കുന്നുണ്ടാവണം. അടുത്തകാലത്ത് സി.പി.എം. വിട്ട അബ്ദുള്ളക്കുട്ടിയോട് ഇവര്‍ക്ക് വിരോധമുണ്ടാ വാം. എന്നാല്‍, അതിന്റെപേരില്‍ ഇവര്‍ അതിക്രൂരമാ യി അപമാനിച്ചത് ഒരു തെറ്റും ചെയ്യാത്ത കുടുംബത്തെ യാണ്. മാപ്പര്‍ഹിക്കാത്തതാണ് ഈ അപരാധം.

പകയും മുന്‍വിധിയുംകൊണ്ട് അന്ധരായ ഹര്‍ത്താലനുകൂലികള്‍ സാമാന്യമര്യാദപോലും മനഃപൂര്‍വം മറന്നു. സ്റ്റേഷനില്‍വെച്ച് ആള്‍ക്കൂട്ടം വിളിച്ചുപറഞ്ഞ അസഭ്യങ്ങള്‍, മലയാളം അറിയാത്തതിനാല്‍ ഭാര്യക്കും മകനും മനസ്സിലായില്ല എന്ന് പ്രസാദ്പണിക്കര്‍ പറയുമ്പോള്‍, അവിടെ നടന്നതെന്തെന്ന് ഊഹിക്കാനാവും. സ്വഭാവമികവിന്റെ കാര്യത്തില്‍ പൊതുസമൂഹത്തിനു മാതൃകയാകേണ്ട രാഷ്ട്രീയപ്രവര്‍ത്തകരില്‍നിന്നാണ് നിന്ദ്യമായ ഈ പെരുമാറ്റം ഉണ്ടായത്. തിരിച്ചറിയല്‍കാര്‍ഡുകളും മറ്റും കാണിച്ചത് പരിഗണിക്കാതെ പോലീസ്‌സംഘം ഇതിനി ടെ വീട്ടിലെത്തി തന്റെ അച്ഛനെ ചോദ്യംചെയ്തതായും പ്രസാദ്പണിക്കര്‍ പറഞ്ഞു. തടഞ്ഞുവെക്കാന്‍ കൂടിയ പാര്‍ട്ടിക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന പ്രസാദിന്റെ ബന്ധുക്കളില്‍ ചിലര്‍, തങ്ങള്‍ അറിയുന്ന ആളാണിതെന്നു പോലീസിനോടു പറഞ്ഞിട്ടും ഫലമുണ്ടായില്ല. കുടുംബത്തെ വിഷമിപ്പിക്കുന്ന കാര്യത്തില്‍ പോലീസും 'ഉണര്‍ന്നു'പ്രവര്‍ത്തിച്ചുവെന്നാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ച സി.പി.എം. അംഗം എം. ചന്ദ്രന്‍ വസ്തുതകള്‍ മനസ്സിലാക്കാനോ അംഗീകരിക്കാനോ തയ്യാറാകാതിരുന്നത് ദുഷ്ടലാക്കോടെയാണ്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വായിച്ച പോലീസ് റിപ്പോര്‍ട്ടില്‍നിന്ന് ആരോപണം അടിസ്ഥാനരഹിതമാണെന്നു വ്യക്തമായിട്ടും എം.എല്‍.എ. തെറ്റുതിരുത്താതിരുന്നത് തികച്ചും അപലപനീയമായി.

സങ്കുചിത രാഷ്ട്രീയതാത്പര്യസംരക്ഷണത്തിനും പകപോക്കലിനും ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് അങ്ങേയറ്റം ആപത്കരമാണ്. പോലീസും മറ്റധികൃതരും ഈ പ്രവണതയ്കു കൂട്ടുനിന്നാല്‍, ഭീകരമായ സാംസ്‌കാരികാധഃപതനമായിരിക്കും കേരളത്തിലുണ്ടാവുക. ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷണത്തിനുവേണ്ടി നിലകൊളളുന്നവരും പുരോഗമനചിന്തയുടെ വക്താക്കളുമാണെന്ന് അഭിമാനിക്കുന്നവര്‍തന്നെ ഈ സംസ്ഥാനത്തെ കാടത്തത്തിലേക്ക് നയിക്കുന്നതിലെ വൈരുധ്യം ആരെയും അമ്പരപ്പിക്കും. മുന്‍പ് കര്‍ണാടകത്തില്‍ കമിതാക്കള്‍ക്കെതിരെയും മറ്റും ചില സംഘടനകള്‍ രംഗത്തിറങ്ങിയപ്പോള്‍ ഇക്കൂട്ടര്‍ അവരെ അതിശക്തമായി വിമര്‍ശിച്ചാണ് തങ്ങളുടെ പുരോഗമന
വീക്ഷണത്തിന് അടിവരയിട്ടത്. എന്തായാലും, കര്‍ണാടകത്തില്‍ സദാചാരപ്പോലീസ് ചമഞ്ഞവര്‍ കുടുംബങ്ങളെ വെറുതെവിട്ടിരുന്നു. വിതുരസംഭവം കേരളീയര്‍ക്കാകെ ആശങ്കയുണ്ടാക്കും. ഭാര്യക്കും മക്കള്‍ക്കുമൊപ്പം സഞ്ചരിക്കേണ്ടിവരുന്നവര്‍ വിവാഹസര്‍ട്ടിഫിക്കറ്റും മറ്റുരേഖകളുമെല്ലാം കൈവശംവെക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇവ കൈയിലുണ്ടായാലും കൈയേറ്റത്തിനും അപമാനത്തിനും ഇരയാവില്ലെന്ന് എന്താണ് ഉറപ്പ്? സദാചാരപ്പോലീസ് ചമയുന്നവരില്‍നിന്ന് സമൂഹത്തെ രക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അത് നിറവേറ്റുകതന്നെ വേണം.

മുഖാപ്രസംഗം മാതൃഭൂമി 09/07/2010
Related Posts with Thumbnails